യുകെ സ്വപ്നങ്ങൾക്ക് കരിനിഴൽ; പി.ആർ ഇനി ബാലികേറാമല! കെയറർമാർക്ക് 15 വർഷം കാത്തിരിക്കണം; മലയാളി കുടുംബങ്ങൾ കടുത്ത ആശങ്കയിൽ.
യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു: നഴ്സുമാരും കെയറര്‍മാരും കടുത്ത ആശങ്കയില്‍.
യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കുടിയേറ്റ കുടുംബങ്ങളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ഏര്ൺഡ് സെറ്റിൽമെന്റ്’ (Earned Settlement) പദ്ധതി, ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ വേര്‍പിരിക്കുമെന്ന ഭീതിയിലാണ് നഴ്സുമാരും കെയറര്‍മാരും.
പ്രധാന മാറ്റങ്ങള്‍ ചുരുക്കത്തില്‍:
-
പി.ആര് കാത്തിരിപ്പ് കാലാവധി ഇരട്ടിയാകും: നിലവില്‍ അഞ്ച് വര്‍ഷം താമസിച്ചാല്‍ ലഭിക്കുന്ന പെര്‍മനന്റ് റസിഡന്‍സ് (ILR) ഇനി മുതല്‍ 10 വര്‍ഷം കഴിഞ്ഞേ ലഭിക്കൂ.
-
കെയറര്‍മാര്‍ക്ക് 15 വര്‍ഷം: ഗ്രാജുവേറ്റ് ലെവലിന് താഴെ യോഗ്യതയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് (കെയറര്‍മാര്‍ ഉള്‍പ്പെടെ) പി.ആര് ലഭിക്കാന്‍ 15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.
-
ഭാഷാ നൈപുണ്യം: വിസ പുതുക്കുന്നതിനും പി.ആറിനും ഇംഗ്ലീഷ് ഭാഷാ യോഗ്യത ബി1-ല്‍ നിന്നും ബി2 (A-level standard) നിലവാരത്തിലേക്ക് ഉയര്‍ത്തി.
-
കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡ്: ക്രിമിനല്‍ കേസുകള്‍ ഉണ്ടാകരുത്, ടാക്സ് കൃത്യമായി അടച്ചിരിക്കണം, യുകെയില്‍ കടബാധ്യതകള്‍ ഉണ്ടാകരുത് തുടങ്ങിയ കര്‍ശന നിബന്ധനകളും വരുന്നുണ്ട്.
സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്:
ചാരിറ്റി സംഘടനയായ പ്രാക്സിസ് (Praxis) നടത്തിയ സര്‍വ്വേ പ്രകാരം:
-
മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നത് യുകെ ഇനി തങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നാണ്.
-
പകുതിയിലേറെപ്പേരും യുകെയില്‍ തുടരാനുള്ള സാധ്യത കുറവാണെന്ന് പ്രതികരിച്ചു.
-
കുറഞ്ഞത് 50,000 നഴ്സുമാരെങ്കിലും യുകെ വിട്ടുപോകുമെന്ന് നഴ്സിംഗ് സംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു.
എന്‍.എച്ച്.എസിന് തിരിച്ചടിയാകുമോ?
റിഫോം യുകെ (Reform UK) പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് ലേബര്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇത് എന്‍.എച്ച്.എസിനെ (NHS) തകര്‍ക്കുമെന്ന് ലേബര്‍ എം.പിമാര്‍ തന്നെ മുന്നറിയിപ്പ് നല്കുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധ തൊഴിലാളികള്‍ കൂട്ടത്തോടെ രാജ്യം വിടുന്നത് ബ്രിട്ടന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ സാരമായി ബാധിക്കും.